2016 ജൂലൈ 16, ശനിയാഴ്‌ച
ഗ്രീൻ വാലി ജിദ്ദ
ജിദ്ദയിലെ ഷറഫിയയിൽ നിന്നും നാൽപ്പത് കിലോമീറ്റർ അകലെയുള്ള ഗ്രീൻ വാലി എന്ന പ്രദേശം ഇന്ന് ജിദ്ദയിലെ പ്രവാസി സമൂഹത്തിന്റെ ഇഷ്ട വിനോദ കേന്ദ്രമായി മാറിയിരിക്കുന്നു . വിശാലമായ തടാകവും അതിന്റെ കരയിൽ പച്ച പുതച്ച് നിൽക്കുന്ന ചെറു വൃക്ഷങ്ങളും പിന്നെ അങ്ങിങ്ങായി കുറച്ച് മണൽ തിട്ടകളും... ഇതാണ് ഗ്രീൻ വാലി. ഇത് സ്ഥിതി ചെയ്യുന്നത് മരുപ്രദേശത്താണ് എന്നത് തന്നെയാണ് സഞ്ചാരികളെ ആകർഷിക്കാനുതകുന്ന മുഖ്യ കാരണവും.
വൈകുന്നേരം അഞ്ചര മണിയോടെ ഞങ്ങളവിടെ എത്തി. സായാഹ്ന സൂര്യന്റെ ചൂട് കടുപ്പത്തിൽ തന്നെയാണ്. നിരവധി കുടുംബങ്ങൾ നേരത്തെ തന്നെ അവിടെയെത്തിയിട്ടുണ്ട്. കുട്ടികൾ തടാകത്തിന്റെ കൈവഴിയായി ഒഴുകുന്ന ചെറിയ അരുവിയിൽ നീന്തിയും കളിച്ചും ഉല്ലസിക്കുന്നുണ്ട് അവരോടൊപ്പം മുതിർന്നവരും ഉണ്ട്. ചുറ്റിലും പച്ച പുതച്ച് നിൽക്കുന്ന ചെറു വൃക്ഷങ്ങൾ, നല്ല തെളിഞ്ഞ വെള്ളം. ഈ വെള്ളം എവിടുന്ന് ഒഴുകി വരുന്നു എന്നതിനെക്കുറിച്ച് ആർക്കും വലിയ നിശ്ചയമില്ല . മക്കയിലെ ഹറം മസ്ജിദിൽ ആളുകൾ അംഗശുദ്ദി വരുത്തിയതിന്റെ ബാക്കി ശുദ്ധീകരിച്ച് ഒഴുക്കി വിടുന്നതാണെന്ന് പലരും പറയുന്നത് കേട്ടു. പലതരം മത്സ്യങ്ങൾ, ജല ജീവികൾ, പക്ഷികൾ മുതലായവ ഈ വെള്ളത്തിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. കൂടാതെ അടുത്തുള്ള ഫാമുകളിലെ പലതരം പച്ചക്കറികളുടെ കൃഷിക്കായും ഈ വെള്ളം ഉപയോഗിക്കുന്നുണ്ട്. വളർന്ന പന്തലിച്ച് നിൽക്കുന്ന ആ മരങ്ങൾക്കിടയിലൂടെ ആ വലിയ തടാകം ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. അവിടെയെല്ലാം സഞ്ചാരികളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. അധികവും കുടുംബങ്ങൾ അതും മലയാളികൾ. ഏറ്റവും അടുത്ത പ്രദേശം, ചുരുങ്ങിയ ചിലവ്, പിന്നെ നാട്ടിലെപ്പോലെയുള്ള ദൃശ്യാനുഭവവും. അത് തന്നെയാണ് മിക്കവരെയും ഇങ്ങോട്ടേക്ക് ആകർഷിക്കുന്നത് . പല കുടുമ്പങ്ങളും ഇപ്പോഴിവിടുത്തെ സ്ഥിരം സന്ദർശകരായി മാറിയിട്ടുണ്ട്. മണൽക്കൂനകളിലും വെള്ളത്തിലും കുട്ടികൾ യഥേഷ്ടം തിമിർത്താടുന്നുണ്ട്.
പിന്നീട് കണ്ട കാഴ്ച്ച മനം മയക്കുന്നതായിരുന്നു, വിശാലമായ തടാകം. കരയിൽ അനേകം പേർ അതിൽ തന്നെ മിക്കവാറും മലയാളികൾ . എല്ലാവരും ചൂണ്ടയിടുന്ന തിരക്കിലാണ്. ചിലരാകട്ടെ വെള്ളത്തിലിറങ്ങി നീരാടുന്നുമുണ്ട്. ചൂണ്ടയിടൽ തകൃതിയായി നടക്കുന്നുണ്ട് സിലോപ്പി, ആഫ്രിക്കൻ മുഷി എന്നിവയാണ് കൂടുതലും എല്ലാവർക്കും കൈ നിറയെ മീൻ കിട്ടിയിട്ടുണ്ട്. തൊട്ടപ്പുറത്ത് സ്ത്രീകൾ ചുറ്റിലുമിരുന്ന് സൊറ പറഞ്ഞിരിക്കുന്നു. കുട്ടികൾ പലതരം കളികളിൽ ഏർപ്പെട്ടിരിക്കുന്നു. ഇത് തന്നെയാണ് ഇവിടുത്തെ കാഴ്ച്ച . മഴയും , തോടും ,പുഴയും താൽക്കാലികമായി നഷ്ടമായ പ്രവാസികൾക്ക് ഇതൊരു ഹൃദ്യമായ ഇടം തന്നെയാണ്.
സന്ദർശകർ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കവറുകൾ, വെള്ളക്കുപ്പികൾ , സോഫ്റ്റ് ഡ്രിങ്ക്സ് ബോട്ടിൽ തുടങ്ങിയവ കൊണ്ടുള്ള മാലിന്യകൂമ്പാരം ഇവിടെയും രൂപപ്പെടുന്നുണ്ട്. . അതിന്റെ വ്യാപ്തി കൂടിയാൽ ഈ ജലാശയവും അതിനോടനുബന്ധിച്ചുള്ള ഹരിത ഭംഗിയും ക്രമേണ നശിച്ച് പോകാതിരിക്കാൻ അവിടെ പോകുന്നവർ തീർച്ചയായും ഈ പ്രവർത്തി ഒഴിവാക്കേണ്ട ഒന്നാണ്. ഇടക്ക് ഒട്ടകത്തിന്റെ പഴക്കമേറിയ ഒരു ജഡം മണലിൽ പുതഞ്ഞു കിടക്കുന്നത് കണ്ടു. കാട്ടുമുയലും, പലതരം പക്ഷികളും , തെരുവ് നായ്ക്കളും, മണൽ പാമ്പുകളും ഇവിടുത്തെ ആവാസക്കാരാണ് . എന്നിരുന്നാലും സന്ദർശകരുടെ ബാഹുല്യം കാരണം അവയെല്ലാം ഏറെക്കുറെ ഒഴിഞ്ഞ ഭാഗത്തേക്ക് മാറിയിട്ടുണ്ട്. ഇവിടം സന്ദർശിക്കാൻ വരുന്നവർ ആവശ്യത്തിന് വെള്ളവും ഭക്ഷണവും കൂടെ കരുതുന്നത് നന്നായിരിക്കും. ചൂണ്ടയിടൽ തന്നെയാണ് ചെറുപ്പക്കാരുടെ മുഖ്യ വിനോദം. ജലാശയത്തിൽ ഇറങ്ങി കുളിക്കുന്നത് അത്ര പന്തിയല്ല. അതിന്റെ ആഴവും അടിത്തട്ടിന്റെ സ്വഭാവവും ആർക്കും അറിവില്ല .കൂടാതെ ഇത് മലിന ജലം ശുദ്ധീകരിച്ച് ഒഴുക്കി വിടുന്നതുമാണ് .എന്നിരുന്നാലും പലരും ഇതിലിറങ്ങി നീന്തുന്നുണ്ട് വെള്ളത്തിനു നിറമോ രുചിയോ വ്യത്യാസമില്ലാത്തതായിരിക്കാം ഇതിനു കാരണം . സുരക്ഷാ സൗകര്യങ്ങൾ ഉള്ളത് മൂന്നാലു കിലോമീറ്റർ അകലെയുള്ള ഒരു അഗ്നിശമന സേനാ യൂണിറ്റാണ് . ഇത് വരെ ഈ പ്രദേശം സന്ദർശിക്കുന്നതിനും ഇവിടെ തങ്ങുന്നതിനും പ്രത്യേക അനുമതിയോ വിലക്കോ ഇല്ല . നിരവധി മലയാളി കുടുംബങ്ങൾ പുലരുവോളം അവിടെ തങ്ങിയിട്ടുണ്ട്. കൂടുതൽ ആളുകൾ ഉണ്ടാവുന്നത് നല്ലതാണ്. മണലിൽ വാഹനം താഴ്ന്നു പോകുന്ന ഇടമാണ്. അങ്ങനെ സംഭവിച്ചാൽ വാഹനം എല്ലാവരും കൂടി തള്ളി കയറ്റുകയാണ് വേണ്ടത്. വെള്ളത്തിൽ കുളിക്കുന്നവർ ഉണ്ടെങ്കിലും ഇതു ഉറവയല്ല. ശുദ്ധീകരിച്ച വേസ്റ്റ് ജലം ആണെന്നാണ് അറിയുന്നത്. സ്വന്തം റിസ്കിൽ കുളിക്കുകയോ നീന്തുകയോ ചെയ്യുക.
ജിദ്ദയിലുള്ളവർക്ക് പ്രവാസലോകത്തെ ചൂടിൽ നിന്നും കുടുമ്പത്തോടോപ്പമോ സുഹൃത്തുക്കളോടോപ്പമോ അൽപ്പനേരം സന്തോഷത്തോടെ ചിലവഴിക്കാൻ പറ്റിയ ചിലവ് കുറഞ്ഞ, ഏറ്റവും അടുത്തുള്ള ഹരിതാഭമായ ഒരിടം ..അതാണ് ഗ്രീൻ വാലി.
ഗ്രീൻവാലിയിലേക്ക് എത്തിച്ചേരാനുള്ള വഴി
ജിദ്ദ ബലദിലെ റൌണ്ടബൌട്ടില്‍ നിന്ന് മക്കാ റോഡിലേക്ക് പ്രവേശിക്കുക. 22.3km പോയാല്‍ King Abdul Aziz Medical City ബോഡ് കാണാം. അവിടെ നിന്നും പാലം കയറി വലത്തോട്ടുള്ള റോഡില്‍ പ്രവേശിക്കുക. (അതിനു മുൻപ് ഇവെന്റ് മാള്‍, റിഹൈലി, മീസാന്‍ തുടങ്ങിയ പെട്രോള്‍ പമ്പുകള്‍ പിന്നിട്ടിട്ടുണ്ടായിരിക്കും) ആ വലത്തോട്ടുള്ള റോഡില്‍ അഞ്ച് കിലോമീറ്റര്‍ നല്ല റോഡാണ്. ശേഷം ടാര്‍ പൊളിഞ്ഞ റോഡിലേക്ക് പ്രവേശിക്കുന്നു. ഏകദേശം രണ്ടര കിലോമീറ്റര്‍ നേരെ ഡ്രൈവ് ചെയ്താല്‍ തടാകത്തിനരികെ എത്തും.
ഗൂഗിള്‍ മാപ്പില്‍ ഈ സ്ഥലം അപ്പ്ഡേറ്റ് ആവാത്തതിനാല്‍ ഒരിയ്ക്കലും നാവിഗേഷന്‍ നോക്കി ഇങ്ങോട്ട് വാഹനത്തില്‍ പോകരുത്; മറിച്ച്, maps ഓണാക്കിയ ശേഷം ഈ സ്ഥലത്തേക്ക് എത്താവുന്ന റോഡ് നോക്കി ഡ്രൈവ് ചെയ്യുക. (കടപ്പാട് :അബ്ദുറഹ്മാൻ വണ്ടൂർ )
Gps: 21.344779,39.354708
: 21°20'41.2"N 39°21'16.9"E
https://goo.gl/maps/sewJKMu5o4K2
സന്ദർശകർ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കവറുകൾ, വെള്ളക്കുപ്പികൾ , സോഫ്റ്റ് ഡ്രിങ്ക്സ് ബോട്ടിൽ തുടങ്ങിയവ കൊണ്ടുള്ള മാലിന്യകൂമ്പാരം ഇവിടെയും രൂപപ്പെടുന്നുണ്ട്. . അതിന്റെ വ്യാപ്തി കൂടിയാൽ ഈ ജലാശയവും അതിനോടനുബന്ധിച്ചുള്ള ഹരിത ഭംഗിയും ക്രമേണ നശിച്ച് പോകാതിരിക്കാൻ അവിടെ പോകുന്നവർ തീർച്ചയായും ഈ പ്രവർത്തി ഒഴിവാക്കേണ്ട ഒന്നാണ്. ഇടക്ക് ഒട്ടകത്തിന്റെ പഴക്കമേറിയ ഒരു ജഡം മണലിൽ പുതഞ്ഞു കിടക്കുന്നത് കണ്ടു. കാട്ടുമുയലും, പലതരം പക്ഷികളും , തെരുവ് നായ്ക്കളും, മണൽ പാമ്പുകളും ഇവിടുത്തെ ആവാസക്കാരാണ് . എന്നിരുന്നാലും സന്ദർശകരുടെ ബാഹുല്യം കാരണം അവയെല്ലാം ഏറെക്കുറെ ഒഴിഞ്ഞ ഭാഗത്തേക്ക് മാറിയിട്ടുണ്ട്. ഇവിടം സന്ദർശിക്കാൻ വരുന്നവർ ആവശ്യത്തിന് വെള്ളവും ഭക്ഷണവും കൂടെ കരുതുന്നത് നന്നായിരിക്കും. ചൂണ്ടയിടൽ തന്നെയാണ് ചെറുപ്പക്കാരുടെ മുഖ്യ വിനോദം. ജലാശയത്തിൽ ഇറങ്ങി കുളിക്കുന്നത് അത്ര പന്തിയല്ല. അതിന്റെ ആഴവും അടിത്തട്ടിന്റെ സ്വഭാവവും ആർക്കും അറിവില്ല .കൂടാതെ ഇത് മലിന ജലം ശുദ്ധീകരിച്ച് ഒഴുക്കി വിടുന്നതുമാണ് .എന്നിരുന്നാലും പലരും ഇതിലിറങ്ങി നീന്തുന്നുണ്ട് വെള്ളത്തിനു നിറമോ രുചിയോ വ്യത്യാസമില്ലാത്തതായിരിക്കാം ഇതിനു കാരണം . സുരക്ഷാ സൗകര്യങ്ങൾ ഉള്ളത് മൂന്നാലു കിലോമീറ്റർ അകലെയുള്ള ഒരു അഗ്നിശമന സേനാ യൂണിറ്റാണ് . ഇത് വരെ ഈ പ്രദേശം സന്ദർശിക്കുന്നതിനും ഇവിടെ തങ്ങുന്നതിനും പ്രത്യേക അനുമതിയോ വിലക്കോ ഇല്ല . നിരവധി മലയാളി കുടുംബങ്ങൾ പുലരുവോളം അവിടെ തങ്ങിയിട്ടുണ്ട്. കൂടുതൽ ആളുകൾ ഉണ്ടാവുന്നത് നല്ലതാണ്. മണലിൽ വാഹനം താഴ്ന്നു പോകുന്ന ഇടമാണ്. അങ്ങനെ സംഭവിച്ചാൽ വാഹനം എല്ലാവരും കൂടി തള്ളി കയറ്റുകയാണ് വേണ്ടത്. വെള്ളത്തിൽ കുളിക്കുന്നവർ ഉണ്ടെങ്കിലും ഇതു ഉറവയല്ല. ശുദ്ധീകരിച്ച വേസ്റ്റ് ജലം ആണെന്നാണ് അറിയുന്നത്. സ്വന്തം റിസ്കിൽ കുളിക്കുകയോ നീന്തുകയോ ചെയ്യുക.
ജിദ്ദയിലുള്ളവർക്ക് പ്രവാസലോകത്തെ ചൂടിൽ നിന്നും കുടുമ്പത്തോടോപ്പമോ സുഹൃത്തുക്കളോടോപ്പമോ അൽപ്പനേരം സന്തോഷത്തോടെ ചിലവഴിക്കാൻ പറ്റിയ ചിലവ് കുറഞ്ഞ, ഏറ്റവും അടുത്തുള്ള ഹരിതാഭമായ ഒരിടം ..അതാണ് ഗ്രീൻ വാലി.
ഗ്രീൻവാലിയിലേക്ക് എത്തിച്ചേരാനുള്ള വഴി
ജിദ്ദ ബലദിലെ റൌണ്ടബൌട്ടില്‍ നിന്ന് മക്കാ റോഡിലേക്ക് പ്രവേശിക്കുക. 22.3km പോയാല്‍ King Abdul Aziz Medical City ബോഡ് കാണാം. അവിടെ നിന്നും പാലം കയറി വലത്തോട്ടുള്ള റോഡില്‍ പ്രവേശിക്കുക. (അതിനു മുൻപ് ഇവെന്റ് മാള്‍, റിഹൈലി, മീസാന്‍ തുടങ്ങിയ പെട്രോള്‍ പമ്പുകള്‍ പിന്നിട്ടിട്ടുണ്ടായിരിക്കും) ആ വലത്തോട്ടുള്ള റോഡില്‍ അഞ്ച് കിലോമീറ്റര്‍ നല്ല റോഡാണ്. ശേഷം ടാര്‍ പൊളിഞ്ഞ റോഡിലേക്ക് പ്രവേശിക്കുന്നു. ഏകദേശം രണ്ടര കിലോമീറ്റര്‍ നേരെ ഡ്രൈവ് ചെയ്താല്‍ തടാകത്തിനരികെ എത്തും.
ഗൂഗിള്‍ മാപ്പില്‍ ഈ സ്ഥലം അപ്പ്ഡേറ്റ് ആവാത്തതിനാല്‍ ഒരിയ്ക്കലും നാവിഗേഷന്‍ നോക്കി ഇങ്ങോട്ട് വാഹനത്തില്‍ പോകരുത്; മറിച്ച്, maps ഓണാക്കിയ ശേഷം ഈ സ്ഥലത്തേക്ക് എത്താവുന്ന റോഡ് നോക്കി ഡ്രൈവ് ചെയ്യുക. (കടപ്പാട് :അബ്ദുറഹ്മാൻ വണ്ടൂർ )
Gps: 21.344779,39.354708
: 21°20'41.2"N 39°21'16.9"E
https://goo.gl/maps/sewJKMu5o4K2
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)







