2013 ഡിസംബർ 7, ശനിയാഴ്‌ച

റാഫ്ടിംഗ് @ കുളു

എടാ നമുക്കൊരു ട്രിപ്പ് നടത്തിയാലോ? എന്റെ ചോദ്യം കേട്ടപ്പോഴേക്കും ഉത്തരം റെഡി ! എങ്ങോട്ടാ പോവുക? അല്‍പ്പ നേരം മൂവരും ചിന്തയിലാണ്ടു. എടാ നമുക്ക് ഹിമാച്ചലിലേക്കാക്കിയാലോ? ചോദ്യം വീണ്ടും എന്റെ വക. ആയിക്കോട്ടെ നീ പ്ളാന്‍  ചെയ്യ് എന്ന് രണ്ടാമന്‍. എന്റെ അനിയനും കുറച്ചു സുഹൃത്തുക്കളും നേരത്തെ അവിടെ പോയിട്ടുണ്ട് അവരോട് വിശദവിവരങ്ങള്‍ ഞാന്‍  ചോദിക്കാം മൂന്നാമന്റെ വക. അപ്പൊ എന്ന് പോകും? നീ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യ് നമുക്ക് അടുത്ത മാസം തന്നെ പോകാം. ഒടുവിലാ ദിവസം വന്നെത്തി. കാലിക്കറ്റ്‌ നിന്നും മംഗള എക്സ്പ്രെസ്സില്‍ നേരെ ആഗ്രയിലേക്ക്. ലോകാത്ഭുതവും, കോട്ടയും, ചരിത്ര ശേഷിപ്പുകളും സന്ദര്‍ശിച്ച് തിരികെ ഡല്‍ഹിയിലേക്ക് കൂട്ടിന് ഒരു ഡാനിഷ് കമിതാക്കളും. തോമസും റെബേകയും 
ഡല്‍ഹിയില്‍  കുറെ സ്ഥലങ്ങളില്‍  അവരോടോന്നിച്ചു ചുറ്റിയടിച്ച് ബസില്‍  നേരെ മണാലിയിലേക്ക് .അയ്യോ പറയാന്‍ മറന്നു. ഈ സായിപ്പന്മാരുടെ ഒരു കാര്യമേ? ഡല്ഹി ജുമാമസ്ജിദ് സന്ദര്ശനം കഴിഞ്ഞു പുറത്തിറങ്ങിയപ്പോ തോമസ്‌ ഇരുന്നൂറ്റമ്പത് പേജുള്ള ഒരു പുസ്തകവുമായി ഞങ്ങളുടെ അടുക്കല്‍  വന്നു. എന്തിനായിരുന്നെന്നോ ഒരു പ്രത്യേകതരം ഐസ്ക്രീമിനു പ്രസിദ്ധമാണത്രെ ജുമാമസ്ജിദിനു അടുത്തുള്ള ഒരു തെരുവ്. ഉടനെ റെബേക shall we go there ? ഞങ്ങള്‍ ഒന്നും ആലോചിച്ചില്ല. നമ്മടെ നാട്ടില്‍ വന്നിട്ട് സായിപ്പന്മാര്‍ക്ക് ഒരു ഐസ്ക്രീം വാങ്ങിക്കൊടുക്കാന്‍  പറ്റിയില്ലെങ്കി ആര്ക്കാ മോശം? ഞമ്മക്ക് തന്നെ. നടന്നു കുറെ നേരം നടന്നു. പുസ്തകത്തിലെ അഡ്രസ്‌ ചോദിച്ച് ഏകദേശം 2 കിലോമീട്ടെരെങ്കിലും നടന്നു കാണും. അവസാനം ഞങ്ങള്‍ ആ തെരുവിലെത്തി.
യാത്ര ഗൈഡില്‍  പറഞ്ഞ പോലെ ആ തെരുവ് മുഴുവനും ഈ പ്രത്യേകതരം ഐസ്ക്രീമിന്റെ കടകളായിരുന്നു. ആവേശത്തോടെ ഞങ്ങള്‍  ഐസ്ക്രീം ഓര്‍ഡര്‍ ചെയ്തു. കടക്കരാന്‍  ഫ്രിഡ്ജില്‍  നിന്നും ഐസ് പുറത്തേക്ക് എടുത്തപ്പോ ഞാന്‍ തോമസിന്റെ മുഖത്തെക്കൊന്നു നോക്കി. ആകാംഷയോടെ കാത്തിരിക്കുകയാനവന്‍. കടക്കാരന്‍  ഐസ് എടുത്ത് തോമസിനു നേരെ നീട്ടിയപ്പോഴല്ലേ അബദ്ധം മനസ്സിലായത്‌. ബുക്ക് വായിച്ചു 2 കിലോമീറ്റര്‍  അലഞ്ഞ് കണ്ടുപിടിച്ച സാധനം നമ്മുടെ നാട്ടില്‍  കണ്ടു വരാറുള്ള സാക്ഷാല്‍  കുള്‍ഫി. ഒന്നും മിണ്ടാതെ ഞങ്ങള്‍ കാശും കൊടുത്ത് പുറത്തിറങ്ങി. തോമസിനോടും റെബേകയോടും യാത്ര പറഞ്ഞ് നേരെ മണാലിയിലേക്കുള്ള യാത്ര തുടങ്ങി.
രാത്രി പത്തിന് തുടങ്ങിയ യാത്ര പിറ്റേന്ന്കാലത്ത് 7ണിക്കാണവസാനിച്ചത്.ബസ്സില്‍ നിന്നും പുറത്തിറങ്ങിയ പാടെ ദേഹമാസകലം തണുപ്പ് അരിച്ചു കേറാന്‍  തുടങ്ങിയിരുന്നു. സമയം പതിനൊന്ന്.തണുപ്പ് മെല്ലെ വെയിലിനു വഴിമാറിക്കൊടുത്തു. ഞങ്ങള്‍ യാത്ര തുടങ്ങി. വ്യാസ് നദീ തീരത്തെ കുളു എന്ന ഈ കൊച്ചു പട്ടണം ദേവന്മാരുടെ താഴ്‌വാരം എന്നാണ് അറിയപ്പെടുന്നത്. ആപ്പിള്‍  തോട്ടങ്ങളുടെ നാട് എന്നും കുളു അറിയപ്പെടുന്നു.റാഫ്ടിംഗ് നടത്തുക എന്ന ഉദ്ധേശത്തോടെ നദിക്കരയിലെ ഒരു റാഫ്ടിംഗ് ക്ലബ്ബിലെത്തി ബോട്ട് ബുക്ക്‌ ചെയ്തു.പ്രത്യേക സുരക്ഷ സജ്ജീകരണങ്ങളോടെ ഞങ്ങളെല്ലാവരും ബോട്ടില്‍  കയറിപ്പറ്റി.റബ്ബരിനാല്‍  നിര്മ്മിച്ച കനമില്ലാത്ത ഒരു പ്രത്യേക തരം ബോട്ടായിരുന്നു അത് . വ്യാസ് നദിയിലെ പാറക്കെട്ടുകളെയും കടുത്ത തണുപ്പിനെയും അവഗണിച്ച് ബോട്ടിനെ മുന്നോട്ടു നയിക്കുന്ന റാഫ്ടിംഗുകാരെ എത്ര പ്രശംസിച്ചാലും മതി വരില്ല. അത്ര വിദഗ്ദമായാണ് അവര് ബോട്ടിനെ മുന്നോട്ടു നയിക്കുന്നത്. ഇടയ്ക്കു തുഴ കൊണ്ട് തണുത്ത വെള്ളത്തെ ഞങ്ങളുടെ ദേഹത്തേക്ക് തട്ടിത്തെറിപ്പിച്ചും ചെറിയ പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ താഴത്തെ വെള്ളച്ചാട്ടതിലെക്ക് കുതിച്ചു ചാടിയും അവര്‍  ഞങ്ങളെ ആനന്ദിപ്പിച്ചു. സത്യത്തില്‍  ഉള്ള് നിറയെ ഭയമായിരുന്നു. അത്രയ്ക്ക് അപകടം നിറഞ്ഞതായിരുന്നു ആ യാത്ര. ഉള്ളിലെ പേടി പുറത്തു കാണാതിരിക്കാനായി യാത്രയിലുടനീളം ഞങ്ങള്‍ മൂന്നു പേരും ആര്പ്പുവിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതു കേട്ടിട്ടെന്ന വണ്ണം അടുത്തുകൂടെ പോകുന്ന മറ്റു ബോട്ടിലുള്ളവര്‍  ഏറ്റു വിളിക്കും സന്തോഷം കൊണ്ടോ പേടി കൊണ്ടോ ? സന്തോഷം തന്നെയാണ് യാത്രയുടെ അവസാനം.ഒടുവില്‍  ഫിനിഷിംഗ് പൊയന്റിലെത്തിയപ്പോഴേക്കും ആകെ നനഞു തണുത്ത് വിറക്കുകയായിരുന്നു ഞങ്ങള്‍  മൂവരും. ജീവിതത്തില്‍  ആദ്യമായിട്ടാണ് ഇത്രയും സാഹസികമായ ഒരു യാത്ര ഞങ്ങള്‍ നടത്തിയത്.


ഫോട്ടോ കടപ്പാട് : കുല്ഫി & സ്ട്രീറ്റ് ഗൂഗിളിനോട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ